"ദര്‍ശനം ഭാവാത്മകങ്ങളല്ല, ദര്‍ശനം തലച്ചോറില്‍ നിന്നുള്ള പെരുമഴയാണ്,
ഭാവം ഹൃദയത്തില്‍ നിന്നുള്ള ഇടിമിന്നലാണ്" - N.N.P

ജീവിതം എന്ന വിഷമവൃത്തത്തിൽ നാടകത്തിന്റെ വിശാല ലോകം – ജയൻ ശിവപുരം

രംഗകലയുടെ കൂട്ടത്തിലെ മഹാത്ഭുതമാണ് നാടകം. രണ്ടായിരത്തഞ്ഞൂറോളം വർഷം മുൻപ് ഗ്രീസിൽ പിറവികൊണ്ടതെന്ന് ചരിത്രകാരന്മാർ കരുതുന്ന നാടകങ്ങൾ ഇന്നും ലോകത്തിന്റെ പല ഭാഗ ങ്ങളിലായി അരങ്ങേറുന്നുണ്ട്. കാണികൾ അത് ആസ്വദിക്കുകയും ചെയ്യുന്നു. പുരാതന ഗ്രീസിലാണ് നാടകത്തിന്റെ ജനനം. ക്രിസ്തുവിന് ഏതാണ്ട് അഞ്ഞൂറ് വർഷം മുൻപ് പ്രാചീന യവനസാമ്രാജത്തിൽ നാടകത്തിന്റ ആദിരൂപമുണ്ടായി. വിളവെടുപ്പുത്സവസമയത്ത് ഗ്രീക്കുകാർ പ്രകൃതി ദേവതയായ ഡയനീഷ്യസിനെ പ്രീതിപ്പെടുത്താൻ ബലിപീഠത്തിനു ചുറ്റും ആടിപ്പാടി നൃത്തം ചെയ്യുമായിരുന്നു. ഈ നൃത്തസംഗീതോത്സവത്തിനിടെ ചിലർ ചോദ്യം ചോദിക്കുകയും മറ്റുള്ള ചിലർ അതിനു രസകരമായ മറുപടികൾ വിളിച്ചു പറയുകയും ചെയ്യും. ഈ സംഭാഷണങ്ങളാണ് പിന്നീട് യവനനാടകങ്ങളായി വികാസം പ്രാപിച്ചതെന്ന് അരിസ്റ്റോട്ടിൽ വിലയിരുത്തുന്നു. ഗ്രീസിലെ പാട്ടുത്സവത്തോടൊപ്പമുണ്ടായിരുന്ന ചോദ്യം ചോദിക്കൽ പരിപാടിയെപ്പറ്റി ചരിത്രരേഖകളുണ്ട്. വിളവെടുപ്പുത്സവ കാലത്ത് ചോദ്യോത്തര പരിപാടി അവതരിപ്പിച്ചിരുന്ന തെസ്‌പീസ് ലോകത്തെ ആദ്യ അഭിനേതാവായും അറിയപ്പെടുന്നു.

Read more


എന്‍ എന്‍ പിള്ളയുടെ നാടകപ്പെരുമ – ഡോ.കൃഷ്ണകുമാരി ടി (Retd Professor)

നാടകം ജീവിതമാക്കിയവരില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്ന വ്യക്തിത്വമാണ് ശ്രീ.എന്‍.എന്‍ പിള്ള. മലയാളത്തിലെ പ്രൊഫഷണല്‍ നാടകവേദിയില്‍ എന്തുകൊണ്ടും ശ്രദ്ധേയമാണ് അദ്ദേഹത്തിന്‍റെ വിശ്വകേരളകലാസമിതി. നാടകകൃത്ത്, നടന്‍, സംവിധായകന്‍ എന്നീ നിലയില്‍ അദ്ദേഹത്തിന്‍റെ നിസ്തന്ദ്രമായ പരിശ്രമം നാടകവേദിയുടെ അഭിമാനവുമാണ്.

1944 ല്‍ ‘താന്തിയാതോപ്പി’ യിലൂടെ നാടകരചന ആരംഭിച്ചെങ്കിലും 1952 ല്‍ ‘മനുഷ്യന്‍’ എന്ന നാടകമാണ് വിശ്വകേരളകലാസമിതി അവതരിപ്പിക്കുന്നത്. ആദ്യനാടകം അസംബന്ധ നാടകത്തിന്‍റെ രീതിയിലുള്ള രചനയായതിനാല്‍ പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടില്ല. ‘പുതിയ വെളിച്ചം ‘എന്ന രണ്ടാമത്തെ നാടകം ഒട്ടൊക്കെ വിജയിച്ചു. പിന്നീട് എഴുതി അവതരിപ്പിച്ച ‘ആത്മബലി – പ്രേതലോകം- കാപാലിക’ എന്നീ നാടകങ്ങളിലൂടെ (എന്‍ എന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ നടന്നും ഓടിയും പറന്നും) പ്രശസ്തിയിലേക്ക് കുതിച്ചു. ‘പിന്നില്‍ ഒരു മറ, നില്ക്കാന്‍ ഒരു തറ, മുന്നില്‍ നിങ്ങളും (പ്രേക്ഷകന്‍) എന്‍റെ മനസ്സില്‍ ഒരു നാടകവും’ ഇതാണ് നാടകത്തെക്കുറിച്ചുള്ള എന്‍.എന്‍.പിള്ളയുടെ തീയേറ്റര്‍ നിര്‍വ്വചനം. നാടകരംഗത്ത് നിരവധി സങ്കേതങ്ങളും മേഖലകളും പരീക്ഷിച്ച് വിജയിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. അനനുകരണീയമായ ശൈലിയും, അഭ്യാസം കൊണ്ട് പക്വതയാര്‍ന്ന പ്രതിഭയും എന്‍ എന്‍ പിള്ളയെ വ്യത്യസ്തനാക്കുന്നു.

Read more


സാമൂഹിക പരിഹാസം എന്‍.എന്‍ പിള്ളയുടെ നാടകത്തില്‍ – രശ്മി രാജൻ (MA, M.Phil)

സാമൂഹിക നാടകങ്ങള്‍ ചരിത്രത്തിന്‍റെ ഒരാവശ്യം തന്നെയാണ്. ആക്ഷേപ ഹാസ്യത്തിന് പാശ്ചാത്യരും പൗരസ്ത്യരുമായ ആചാര്യന്‍മാര്‍ നല്‍കിയിരുന്ന നിർവചനങ്ങൾ ശ്രദ്ധേയമാണ്. അതിപ്രാചീനകാലം മുതല്‍ നാടകത്തില്‍ ആക്ഷേപഹാസ്യം കടന്നുകൂടിയിട്ടുണ്ട്. അന്നെന്നപോലെ ഇന്നും സാമൂഹ്യ പരിവര്‍ത്തനം തന്നെയാണ് സറ്റയറിസ്റ്റുകളുടെ (Satirist) ലക്ഷ്യം. ഈ ലക്ഷ്യം സഫലീകരിക്കുവാന്‍ പറ്റിയ ഉപാധിയാണ് നാടകം. നാടകത്തിലെ കഥാപാത്രങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും സാമൂഹിക വിമര്‍ശനവും പരിഷ്കരണശ്രമവും നാടകകൃത്ത് സഫലീകരിക്കുന്നു. മലയാളത്തില്‍ ചാക്യാന്മാരിലൂടെ ഉടലെടുത്ത ആക്ഷേപഹാസ്യം തുള്ളല്‍ കഥകളിലൂടെ വളര്‍ന്ന് പ്രഹസനങ്ങളിലും പിന്നീട് നാടകങ്ങളിലും എത്തിച്ചേര്‍ന്നു. സാമൂഹിക ശുദ്ധീകരണം ലക്ഷ്യമാക്കി അനേകം ആക്ഷേപഹാസ്യ നാടകങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നൊക്കെ വ്യത്യസ്തത പുലര്‍ത്തുന്ന നാടകങ്ങള്‍ ആണ് എന്‍.എന്‍. പിള്ളയുടേത്.

Read more