‘ഞാൻ’ – ആത്മകഥ
ജീവിതത്തിന്റെ വിരൂപവും സുന്ദരവും ക്രൂരവും മൃദൃലവും ഭയാനകവും ഹാസ്യാത്മകവും ഉത്താനവും ഉത്കൃഷ്ടവും ആയ മുഖങ്ങള്‍ മാറി മാറി പ്രതിഫലിക്കുന്ന ഒരു കാലഘട്ടത്തിന്റെ കഥയാണ്;ദര്‍പ്പണമാണ് ഈ ആത്മകഥ.ഇതൊരു വ്യക്തിയുടെ കഥയല്ല. ഒന്നിലേറെ ജനസമൂഹങ്ങളുടെ കഥയാണ്.ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും അടിമവര്‍ഗ്ഗം ചോരയിലെഴുതിപ്പോന്ന സ്വാതന്ത്ര്യവാഞ്ഛയുടെ കഥയാണ്.ഓരോ ഘട്ടത്തിലും ഉടമവര്ഗ്ഗത്തെ പ്രേരിപ്പിച്ച അധികാരോന്മാദത്തിന്റെയും വിജിഗീഷയുടെയും കഥയാണ്.
ജീവിതത്തിന്റെ വിരൂപവും സുന്ദരവും, ക്രൂരവും മൃദുലവും, ഭയാനകവും ഹാസ്യാത്മകവും, ഉത്താനവും ഗഹനവും, ഹീനവും ഉദാത്തവും, നീചവും ഉൽകൃഷ്ടവും ആയ മുഖങ്ങൾ മാറി മാറി പ്രതിഫലിപ്പിക്കുന്ന ദർപ്പണമാണ് എൻ എൻ പിള്ളയുടെ ‘ഞാൻ എന്ന ആത്മകഥ’.
നാടകദർപ്പണത്തിന്റെ കർത്താവ് വിരചിച്ച ഈ ജീവിത ദർപ്പണം ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും വൈശദ്യമുള്ള ഒരു കാന്തദർപ്പണമാണ്. ഇതിൽ നോക്കുന്നവർ തങ്ങളുടെ ഉള്ളിലുള്ള കേവലമനുഷ്യന്റെ പ്രതിച്ഛായ കാണുകയും ആ തിരിച്ചറിവ് അവരെ പരമസാനു ഭൂതിയിലേക്കുയർത്തുകയും ചെയ്യുന്നു.
ജീവിതത്തിലെ ജുഗുപ്സാവഹമായ യാഥാർഥ്യങ്ങൾ മറച്ചുവെക്കുന്നില്ല. മഹത്വത്തിന്റെയും ആദർശാത്മകതയുടെയും ആവരണങ്ങൾകൊണ്ട് സത്യത്തെ മൂടുന്നില്ല. എന്നാൽ വസ്തുസത്യകഥനത്തിലേർപ്പെടുമ്പോൾ ലൗകികമായ ജുഗുപ്സയല്ല ബീഭത്സരസാനുഭൂതിയാണുളവാകുന്നത്. ഈ വിജയമാണ് ഇതിന് സാഹിത്യപരമായ മൂല്യം നല്‍കുന്നത്. സത്യപ്രതിപാദനത്തിന്റെ പേരിൽ പ്രചരിക്കുന്ന അശ്ലീലത്തിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും ഉയർത്തുന്നതും ഈ രാസപരിണാമമത്രെ.
എൻ എൻ പിള്ളയ്ക്കൊഴികെ മറ്റാർക്കും നല്കാൻ കഴിയാത്ത ഒരനുപമസാഹിത്യാനുഭൂതിയാണ് ഈ ജീവിത നാടകത്തിന്റെ രണ്ടാം അങ്കം. തന്നിമിത്തം ‘ഞാൻ’ അപ്രതിമമായ ഒരാത്മകഥയായിത്തീർന്നിരിക്കുന്നു. ഈ രണ്ടാം ഭാഗത്തിന്റെ ധ്വനിമഹത്തമമായ ഒരു ദാർശിനിക വ്യഥയാണ് അത് മനുഷ്യനിൽ കുടികൊള്ളുന്ന ഹിംസ്രമൃഗത്തിന്റെ വിശ്വരൂപം കാട്ടിത്തരുന്നു. ആ മൃഗത്തെ മെരുക്കുവാനും അവനിലുറങ്ങിക്കിടക്കുന്ന സ്നേഹരൂപനായ ദേവനെ ഉണർത്താനുമുള്ള ഇച്ഛ വളർത്തുന്നു. തദനുരൂപമായ ജ്ഞാനക്രിയാ ശക്തികളെ ഉദ്ദീപിപ്പിക്കുന്നു. ‘മഹാഭാരത’ത്തിലും ‘യുദ്ധവും സമാധാനവും’, ‘ശാന്തമായ ഡോൺ നദി’യും പോലുള്ള നോവലുകളിലും മണിമുഴങ്ങുന്നതാർക്കുവേണ്ടിയാണോ, ആ നരവർഗത്തിന്റെ പാവനമായ ജീവിതകാമനയ്ക്കുവേണ്ടിയാണ് ഇവിടെയും മണി മുഴങ്ങുന്നത്. ഇത് ഒരു വ്യക്തിയുടെ കഥയല്ല, ഒരു കാലഘട്ടത്തിന്റെ കഥയാണ്; ഒന്നിലേറെ ജനസമൂഹങ്ങളുടെ കഥയാണ്; ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും അടിമവർഗം ചോരയിലെഴുതിപ്പോന്ന സ്വാതന്ത്യവാഞ്ഛയുടെ കഥയാണ്; ഓരോ ഘട്ടത്തിലും അതിനെ ചോരയിൽ മുക്കിക്കൊല്ലാൻ ഉടമവർഗത്തെ പ്രേരിപ്പിച്ച അധികാരോന്മാദത്തിന്റെയും വിജിഗീഷയുടെയും കഥയാണ്. ഈ ‘ഞാൻ’ കേവലനരനാകുന്നു. കേവലനരനെ അവനിലുള്ള നഗ്നവാനരന്റെ രൂപത്തിലും മിന്നിമറയുന്ന ദിവ്യവാനരന്റെ രൂപത്തിലും കാട്ടിത്തരുന്ന ഈ ദർപ്പണം സാഹിത്യവിദ്യയുടെ മാന്ത്രികദർപ്പണവുമാരുന്നു. – ഡോ.എം.ലീലാവതി
നാടകദര്‍പ്പണം (പഠനഗ്രന്ഥം)
നാടകകൃത്തിന്റെ ഭാവനയില്‍ വിരിഞ്ഞ ലിഖിത രൂപത്തെ ചലനാത്മകവും ഭാവാത്മകവുമായി സങ്കരകലകളുടെ അകമ്പടിയോടെ പ്രേക്ഷക സമക്ഷം അവതരിപ്പിക്കുന്ന നാടകകലയുടെ തന്ത്രജ്ഞനായ സംവിധായകന്പാലിക്കേണ്ട കർത്തവ്യങ്ങളുടെയും കർമ്മങ്ങളുടെയും സുവ്യക്തമായ രൂപരേഖയാണ് ഈ ഗ്രന്ഥം. പ്രേക്ഷകന് മാത്രം അദൃശ്യനായ ഈ വ്യക്തി ആ നാടകത്തെ രംഗാവതരണയോഗ്യമായി മാറ്റുന്നതിൽ സുദൃശ്യനായി തെളിവാർന്ന് നിലകൊള്ളുന്നു. നാടക സംവിധാനത്തെ കുറിച്ച് സമഗ്രമായി പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും പഠിച്ചു കഴിഞ്ഞവർക്ക് വീണ്ടും ഒന്ന് പഠിക്കാൻ സഹായിക്കുന്ന ഒരമൂല്യ ഗ്രന്ഥമാണ് നാടകദർപ്പണം. മൂന്ന് പതിറ്റാണ്ട് കാലത്തെ നാടക സപര്യയുടെയും അനുഭവ സമ്പത്തിന്റെയും പശ്ചാത്തലത്തിൽ എൻ. എൻ പിള്ള രചിച്ച ഈ പഠനഗ്രന്ഥം മലയാള നാടകവേദിക്കും ലോക നാടകവേദിക്കും മുതൽക്കൂട്ടാണ്. “നാടക സംവിധാനകലയെ ഒരു എൻജിനോടുപമിച്ചാൽ അതിന്റെ യൂസർ മാനുവൽ -ആണ് ഈ ഗ്രന്ഥം. ഇതാണ് ഒറ്റവാചകത്തിൽ എൻ. എൻ പിള്ളയുടെ നാടകദർപ്പണം”.
കര്ട്ടന് (പഠനഗ്രന്ഥം)
നാടകം എന്ന ബൃഹത്തായ ദൃശ്യകലാമാധ്യമത്തിന്റെ ഉത്ഭവവും കാലാന്തരങ്ങളില്‍ കൂടിയുള്ള തളര്‍ച്ചയും വളര്‍ച്ചയും, ഇനി അങ്ങോട്ടുള്ള പ്രയാണവും, അതിന്റെ സുപ്രധാന ചേരുവകളും, ഒരടുക്കിന് രചിക്കപ്പെട്ട കൃതിയാണ് ‘കർട്ടൻ’. ആദിമ മനുഷ്യനില്‍ നിന്നുത്ഭവിച്ച പ്രാചീന നാടക മാതൃകകള്‍ മുതല്‍ ആധുനിക ബ്രഷ്ടിയന് സങ്കേതങ്ങള്‍ വരേയും; നാടക കലയുടെ അവിഭാജ്യ ഘടകമായ നടന് ദീക്ഷിക്കേണ്ട നടന സമ്പ്രദായങ്ങളും, മര്‍മ്മങ്ങളും; നാടകകലയുടെ എഞ്ചിനീയര്‍ ആയ സംവിധായന് അറിഞ്ഞിരിക്കേണ്ട നാടകീയ മുഹൂര്‍ത്തങ്ങളും; ഇതിനെല്ലാം പുറമേ, നാടകാചാര്യന്റെ നാടക വീക്ഷണങ്ങളും, അനുഭവങ്ങളും സുവിദിതമായി രേഖപ്പെടുത്തിയിരിക്കുന്നു. ലോകനാടക വേദിയുടെ ശൈശവകാലഘട്ടം തൊട്ട് കൈപിടിച്ചുകൊണ്ടുപോകുന്ന ആദ്യതാളുമുതല്‍ വിസ്മയിപ്പിക്കുന്ന വിശ്വനാടകവേദിയുടെ വലിയ ഒരു ക്യാൻവാസാണ് അനുവാചക സമക്ഷം വിതാനിക്കപ്പെടുന്നത്. നാടകവും അഭിനയവും അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും കാലാകുതുകിക്കും ഇതൊരു ബാലപാഠമെങ്കിലും ആകും – തീര്‍ച്ച.
നാടകങ്ങൾ
01. ഫോളിഡോള്‍
ബ്രണ്ടൻ ചാണ്ടി എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള ഈ നാടകം വൈകൃതങ്ങളെ ഉള്ളിലൊതുക്കി, മാന്യതയുടെ പൊയ്മുഖം ധരിച്ച് നൃത്തമാടുന്ന സമൂഹത്തിന്റെ മേല്‍ വന്നു വീഴുന്ന ഒരു അശനിപാതയാണ് ‘ഫോളിഡോള്‍’. ആ പേര് കേട്ട് ന്യായാധിപര്‍ വിറച്ചു, നിയമപാലകര്‍ ഞെട്ടി, മാന്യതയുടെ മറവില്‍ ഒളിയമ്പുമേന്തിനിന്നവര് സംഭ്രമിച്ചു.
മാരകമായ ഒരു വിഷം മാത്രമായിരുന്നില്ല ഫോളിഡോള്‍ ആ പേരില്‍ ഒരു ഭീകര സംഘടന ഉായിരുന്നു. കൊടി, കൊടിമരം, മുദ്രാവാക്യം, പ്രകടന പത്രിക, ഭരണഘടന തുടങ്ങിയവയൊന്നും ഇല്ലാ ത്ത ഒരു സംഘടന. നിയമത്തിന്റെ മതിലുകള്‍ വിദഗ്ദമായി ചാടുന്ന സാമൂഹ്യദ്രോഹികളെ ആത്മഹത്യയ്ക്കു സഹായിക്കുക അതായിരുന്നു അവരുടെ ലക്ഷ്യം. ശക്തവും തീഷ്ണവുമായ പ്രമേയം, അസ്ത്രത്തിന്റെ മൂര്‍ച്ചയുള്ള സംഭാഷണം, മനസ്സില്‍ നിന്ന് ഒരിക്കലും മായാത്ത കഥാപാത്രങ്ങള്‍. അനുവാചകനും പ്രേക്ഷകനും ഒരുപോലെ സംതൃപ്തിയേകുന്ന നാടകമാണ് ‘ഫോളിഡോള്‍’.
02. ക്രോസ് ബെല്‍റ്റ്
അന്നേ വരെയുള്ള മലയാള നാടകാവതരണ ശൈലിയില്‍ നിന്നും വൃത്വസ്ത പുലര്‍ത്തിയ നാടകമാണ് ക്രോസ് ബല്‍റ്റ്. ഇതില്‍ സത്യത്തിനും ധര്‍മത്തിനും വേണ്ടി നിലകൊണ്ട ഒരു ആന്റികറപ്ഷന്‍ ആഫീസറെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു നെറികെട്ട സമൂഹം.
അനുവാചകന്റെ വികാരവിചാരങ്ങളില്‍ കോളിളക്കം സൃഷ്ടിക്കുന്ന ഈ നാടകം സമുദായത്തിലെ പല പൊള്ളത്തരങ്ങളുടേയും മാലിന്യങ്ങളുടേയും നേരെ വിരല്‍ ചുണ്ടുന്നു. അവയ്ക്കെതിരെ മനംനൊന്ത് ചിന്തിക്കാനും ധാര്ഥികരോഷം ആളിക്കത്തിക്കാനും നമെ ട്പ്രരിഭിക്കുകയും ചെയ്യുന്നു. റിയലിസ്റ്റിക്ക് സങ്കേതത്തില്‍ രചിച്ച ഈ നാടകം മിഴിവാര്‍ന്ന പാത്രസൃഷ്ടി, സംഭാഷണം സംഘര്‍ഷങ്ങളുടെയും സന്ദര്ദങ്ങളുടെയും അടുക്ക്, അദിനയമുഹൂര്ത്തങ്ങള് ഉവയാല് വിസ്മയാവഹവും, പഠനാർഹവുമാണ്. ധീരവും തന്റേടവുമുള്ള സ്ത്രീകഥാപാത്രങ്ങള്‍ ഈ നാടകത്തിന്റെ ഒരു മുഖമുദ്രയാണ്. മലയാള നാടക ശ്രേണിയില്‍ ക്രോസ്ബെല്റ്റിന്റെ സ്ഥാനം എന്നും അദ്വിതീയമായിരിക്കും.
03. ജന്മാന്തരം
ജീവിച്ചിരിക്കുന്ന കാലത്ത് പ്രതിദാരാലികള് അവഗണിക്കകെടുകയും മരിച്ചെന്നിഞ്ഞാല് അവരുടെ പേരില്‍ സ്മാരകങ്ങളുയര്‍ത്തി ആഘോഷങ്ങള്‍ സംഘടികിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കുനേരെ വിരല്‍ ചൂണുകയാണ് നാടകകൃത്ത് ഈ കൃതിയിലൂടെ. പ്രശസ്ത ചിത്രകാരനായ ദേവരാജന്‍ പല വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തുകയാണ്.
വിശ്വസ്ത സേവകനായ മാധവന് രോഗ്രഗ്രസ്തനായി പെട്ടെന്ന് മരിക്കുന്നു. ഡോക്ടറും, നേഴ്സും മറ്റും, മരിച്ചത് ചിത്രകാരനായ ദേവരാജനെന്ന് തെറ്റിദ്ധരിച്ച് വാര്‍ത്തകള്‍ പരത്തി. അങ്ങനെ യാഥാര്‍ത്ഥത്തിലുള്ള ചിത്രകാരന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാളുടെ സ്മാരകം ഉയരുകയും ചെയ്തു. യഥാര്‍ത്ഥ ദേവരാജന്റെ പുതിയ ഒരു സൃഷ്ടി ഒരു ചിത്രവ്യാപാരിയുടെ കൈവശം വരുന്നതോടെ, ദേവരാജനെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിക്കുന്നു. ഹാസ്യപ്രധാനമായ ഒരു നാടകമാണ് ജന്മന്തരം.
04. ആദിരാത്രി
പ്രേഠത്തെഷറ്റിയും വൈവാഹിക ബന്ധത്തെക്റ്റിയും നമുക്കുള്ള അന്തസ്സാരശുന്യമായ പല നിക്ഷിപ്തബോധങ്ങളേയും ചോദ്യം ചെയ്യുകയാണ് നാടകകൃത്ത് ഈ നാടകത്തിലൂടെ. അദ്യസ്തവിദ്വരായ ആ വധൂവരന്മാര്, ജയചന്ദ്രനും വിലാസിനിയും വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍ തന്നെ ചില നഗ്നയാഥാര്ത്ഥ്യങ്ങളോട് ഏറ്റുമുട്ടുകയാണ്.
മറ്റൊരു പുരുഷനെ സ്നേഹിക്കുകയും, മറ്റൊരാളുടേതായ ഒരു കുട്ടിയെ ഉള്ളില്‍ വഹിക്കുകയും ചെയ്യുന്ന ഒരു യുവതിയാണ് ആ നവവധു. ഈ വിവാഹം നടന്നു പോയെങ്കിലും സ്നേഹിക്കുന്ന പുരുഷന്റെ തന്നെ ദാര്യയായി ജീവിക്കാനാണ് അവള് ആഗ്രഹിക്കുന്നത്. ഏതൊരു ജീവിതസന്ധിയോടും തികഞ്ഞമനസ്സാന്നിധ്യത്തോടും ലാഘവത്തോടും കൈകാര്യം ചെയ്യാന്‍ തക്ക കഴിവുള്ള ജയചന്ദ്രന്, ആ ലക്ഷ്പ്രദു മറ്റാര്‍ക്കും ധൈര്യമുണങ്ടാവാത്ത രീതിയാല്‍ ആ പ്രശ്നത്തെ നേരിടുന്നു. അങ്ങനെ ആ രാത്രി ആദിരാത്രി അല്ലാതായി. അവരുടെ ആല്യരാത്രി പുനരാവര്‍ത്തിക്കാന്‍ മൂന്നു മാസങ്ങള്‍ വേണ്ടി വന്നു.
05. മരണനൃത്തം
ഡോക്ടര്‍ മധുസൂദനന് തമ്പിയെ കേന്ദ്രമാക്കി രചിച്ച ഈ നാടകത്തിലെ മൂന്നു രംഗങ്ങളും ഒരു നഴ്സിംഗ് ഹോമിലെ മൂന്നു മുറികളിലായി നടക്കുന്നു. അവതരണത്തിനെടുക്കുന്ന സമയമാണ് ഈ നാടകത്തിന്റേയും കാലദൈര്‍ഘ്യം. ഡോക്ടര്‍ തമ്പിയുടെ നേരെ നഴ്സും, ഭ്രാന്തിയും, ഭദ്രനുമൊക്കെ നടത്തിയ അക്രമങ്ങള്‍ അയാളുടെ
ശവത്തിന്റെ മേലുള്ളതായിരുന്നുവെന്നും തങ്ങള്‍ സ്വയം വിഡ്ഡികളായിത്തീരുകയാണുണ്ടായതെന്നും ഒടുവിലെ അവര്‍ക്ക് മനസ്സിലാകുന്നുള്ളു. സംഘട്ടനങ്ങളുടേയും സംഘര്‍ഷങ്ങളുടേയും പിരിമുറുക്കത്തിലാരംഭിച്ച് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ കേവലം ഒരു കത്തിലൂടെ എല്ലാ പിരിമുറുക്കങ്ങളും നിമിഷത്തിനുള്ളില്‍ പൊട്ടിത്തകരുന്ന അസാധാരണമായ കാഴ്ചയാണ് നാടകകാന്ത്യത്തില്. അങ്ങേയ്റം രംഗപ്രയോഗക്ഷമമായ നാടകമാണ് മരണനൃത്തം.
06. ഡൈനമ്മൈറ്റ്
സമൂഹത്തിന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന മാരകമായ അര്ബുദത്തിന്മേല് ശ്രീ.എന്‍.എന്‍.പിള്ള നടത്തുന്ന നിശിതമായ ഒരു ശസ്ത്രക്രിയ എന്ന് ഈ നാടകത്തെ വിശേഷിപ്പിച്ചാൽ തെറ്റില്ല.വര്‍ഷങ്ങളായി രാജ്യത്തിന്റെ നട്ടെല്ല് വെട്ടിക്കീറിക്കൊണ്ടിരിക്കുന്ന തോംസണ്‍ അന്ധകാരത്തിന്റെ പ്രതീകമാണ്.
പാവപ്പെട്ട തൊഴിലാളികളെ തമ്മിൽത്തല്ലിച്ചു തലകീറി ചോര കുടിക്കുന്ന അട്ടകളായ തൊഴിലാളി നേതാക്കളോ, ആ അന്ധകാരത്തില്‍ ഇഴയുന്ന നിഴലുകള്‍, കനത്ത ഇരുട്ടില്‍ ആര്‍ത്തട്ടഹസിക്കുന്ന ആ ഉരുര്രൂപങ്ങക്കിടയിലേക്ക് ഏതോ വിദൂര ചക്രവാളത്തില്‍ നിന്നും വെളിച്ചത്തിന്റെ ഒരുതരി പൊട്ടി വീണു. സോംസണ്‍ ആന്‍ഡ് കമ്പനിയുടെ ശവകുടീരത്തില്‍ നിന്ന് ജോണ്സണ് ആന്‍ഡ് കമ്പനി കെട്ടിപ്പടുക്കുവാന്‍ ദൃഢനിശ്ചയം ചെയ്തു ജോണി. ഡൈനമൈറ്റുകള് പൊട്ടുന്ന ശബ്ദം അവിരാമം ഉയര്‍ന്നു. റയിനയും റാപ്പേലും ലൈലയും റാഹേലാലമ്മയും തൊഴിലാളി നേതാക്കളുമെല്ലാം ആ ശബ്ദം കാതോര്‍ത്ത് നിന്നു. രാജ്യത്തിന്റെ നാലതിരുകളിലും അത് പ്രതിധ്വനിച്ചു. ഒടുവില്‍ വെളിച്ചത്തിന്റെ പ്രളയത്തിലെത്തി അത് നിന്നു.
07. ക്ലൈമാക്സ്
തീഷ്ണമായ ഹാസ്യത്തിലൂടെ ഗൗരവപരമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന എന്‍.എന്‍ പിള്ളയുടെ ഈര്‍ജ്ജസ്വലമായ നാടകമാണ് ക്ലൈമാക്സ്. ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ ദാവ വികാരങ്ങളാണ് എന്‍.എന്‍ പിള്ള ഇവിടെ പകര്‍ത്തുന്നത്.
ഒരു റിട്ടയാര്‍ഡ് ഐ.ജിയുടെ കുടുംബാന്തരീക്ഷത്തില്‍ നിന്നാരംഭിക്കുന്ന കഥ സമകാലിക യുഗത്തിന്റെ ഗൗരവപരമായ പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ഐ.ജി ക്ക് യൗവനകാലത്ത് പറ്റിയ ഒരു പാകപ്പിഴയാണ് അദ്ദേഹത്തിന്റെ മൂത്ത മകന്. കൊല്ലസ്ത്രീയില് ജനിച്ച അയാള്‍ ഒരു വിപ്ലവകാരിയായിത്തീരുന്നു. വിപ്ലവമാണ് ആത്യന്തികമായ ലക്ഷ്യമെന്നും വിപ്ലവത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ യോജിക്കുമ്പോള്‍ വിപ്ലവം വിജയിക്കുമെന്നും അയാര്‍ ഉറച്ചു വിശ്വസിക്കുന്നു. പക്ഷേ അനുജനായ സര്ക്കിര് ഇന്‍സ്പെക്ടര്‍ ജീവിതത്തെയാകെ നിയമദൃഷ്ടിയിലൂടെ വീക്ഷിക്കുന്നു. സ്ഫോടനാത്മകമായ കഥ ആദര്‍ശവും പ്രയോഗികതയും തമ്മിലുള്ള രൂക്ഷമായ സംഘട്ടനം അനുവാചകരുടെ സ്മരണപേടകത്തില് സ്ഥിരതാമസമാക്കുന്ന കഥാപാത്രങ്ങളും ചടുലമായ സംഭാഷണങ്ങളും ഈ നാടകത്തിന്റെ അവതരണത്തിന് മാറ്റ് കൂട്ടുന്നു.
08. ആത്മബലി
ഇൻഡ്യയുടെ വടക്കനതിർത്തിയിൽപ്പെട്ട നേഫയിലും ലഡാക്കിലും ചൈനീസ് സേന ഇരച്ചു കയറി അതിരൂക്ഷമായി ആക്രമണം നടത്തിയ കാലഘട്ടം. അന്ന് നടന്ന അതിഭയങ്കരമായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഭാഷയിൽ ഉടലെടുത്ത നാടകങ്ങളിൽ വച്ചു കലാമൂല്യം തികഞ്ഞതെന്ന് നിരൂപകർ ഒന്നടങ്കം വിശേഷിപ്പിച്ച ഒരു നാടകമാണ് ആത്മബലി.
മാതൃഭൂമിയോടും സമൂഹത്തോടും നമുക്കുള്ള കടപ്പാട് എത്രത്തോളം വലുതാണെന്ന് ശക്തമായ ഭാഷയിൽ സമുചിതമായ ഒരു പശ്ചാത്തലത്തിൽ ഈ നാടകം നമ്മെ ഉദ്ബോധിപ്പിക്കുന്നു. പിറന്ന നാടിന്റെ രക്ഷക്കായി നേഫയിലെ മലയിറുക്കുകളിൽ ഒരു പറ്റം നീചരായ ചീനക്കാരെ ഒറ്റയ്ക്കെതിർത്ത് ഒരു ബ്രിഗേഡിനെ മുഴുവൻ രക്ഷിച്ചു ചോരയിൽ കുളിച്ചു മരിച്ചു വീഴുന്ന ഹവിൽദാർ പരമേശ്വരകുറുപ്പിന്റെ ജീവിതം എത്ര ത്യാഗേജ്ജ്വലമാ യിരിക്കുന്നു. ആത്മബലിയിലെ സംഘർഷാത്മകങ്ങളും വികാരോത്തേജകങ്ങളുമായ പത്തു രംഗങ്ങളിലായി ശ്രീ പിള്ള ആവിഷ്കരിക്കുന്ന ആശയവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും അനുവാചക മനസ്സിൽ ആഴ്ന്നിറങ്ങി നിറഞ്ഞു നിൽക്കും.
09. ടു ബി ഓർ നോട്ട് ടു ബി
‘അന്നു ഞാൻ മരിക്കേണ്ടതായിരുന്നു പക്ഷേ അന്നു ഞാൻ പകുതിയേ മരിച്ചുള്ളൂ. എന്തൊരു വിസ്മയം ഞാൻ ഒരിക്കലും ഒരാളെ രണ്ടു പ്രാവശ്യം കൊല്ലാൻ വിധിച്ചിട്ടില്ല. എന്നാൽ എനിക്ക് കിട്ടിയ വിധിയോ, ഇൻസ്റ്റാൾമെന്റായിട്ട് മരിക്കാൻ” ജസ്റ്റിസ് സുകുമാരൻ നായർ എന്നിട്ടു പരാജയപ്പെട്ടില്ല.
ഒരു സിംഹത്തിന്റെ ഗാംഭീരത്തോടെ അദ്ദേഹം സാഹചര്യങ്ങളെ വെല്ലുവിളിച്ചു. ചടുലമായ സംഭാഷണങ്ങളിലൂടെ തീവ്രവികാരങ്ങളെ ആവിഷ്കരിക്കാനുള്ള നാടകകൃത്തിന്റെ സിദ്ധി ടു ബി ഓർ നോട്ട് ടു ബി യിൽ പ്രകടമാണ്. വിപ്ലവകരമായി ചിന്തിക്കാൻ തന്റേടം കാണിക്കുന്ന ഒരു നാടകകൃത്തിന്റെ പൂർണ്ണദർശനം ഈ കൃതി നൽകുന്നു. വ്യക്തിത്വമാർന്ന കഥാപാത്രങ്ങളും തീക്ഷണത നിറഞ്ഞ നാടകീയ രംഗങ്ങളും കൊണ്ടു സമ്പന്നമായ ടു ബി ഓർ നോട്ട് ടു ബി മലയാള നാടകവേദിയുടെ ഉജ്ജ്വലമായ ഒരു മുഖമാണ് പ്രകാശനം ചെയ്യുന്നത്.
10. മെഹർബാനി
മെഹർബാനി എന്ന ഈ നാടകത്തിൽ കുട്ടനാടൻ പുഞ്ചവരമ്പുകളുടെ പശ്ചാത്തലത്തിൽ അതി തീക്ഷണമായ ഒരു പ്രമേയം അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. വർഗ്ഗശത്രുവിന്റെ പേരിൽ രാഘവൻ എന്ന യുവാവിന്റെ ജീവൻ ക്രൂശിക്കപ്പെടുന്നു.
ആരുടെ കൈകളാണ് മകന്റെ കൊലയ്ക്കു പിന്നിലുണ്ടായിരുന്നതെന്ന് ഡോക്ടർ കരുണാകരമേനോനു മാത്രമേ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇൻസ്പെക്ടർ ജോൺ പ്രതിയെ ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ട്. ഈ പ്രത്യേക പരിതസ്ഥിതിയിലാണ് ഒളിവിൽ താമസിക്കുന്ന കൊലപാതകിയായ ദാമോദരൻ നമ്പ്യാരെ പരിക്കേറ്റ നിലയിൽ കാളിയും കാർത്തിയും ഡോക്ടർ മേനോന്റെ സമീപത്തേക്ക് എത്തിക്കുന്നത്. ഗാന്ധിയൻ ആദർശങ്ങളിൽ വിദഗ്ദമായി മായം ചേർക്കപ്പെട്ട ഈ കാലഘട്ടത്തിൽ ആ ആദർശങ്ങൾ അടിയുറച്ചു വിശ്വസിക്കുകകൊണ്ടു ഹൃദയം എത്രമോ മഹത്വവൽകൃതമായി എന്നതിന് തെളിവാണ് ഡോക്ടർ മേനോൻ എന്ന കഥാപാത്രം, ജീവസുറ്റ മറ്റു കഥാപാത്രങ്ങളും ശ്രദ്ധേയമാണ്.
11. ഈശ്വരൻ അറസ്റ്റിൽ
പ്രേക്ഷക ഹൃദയങ്ങളിൽ ചിന്തയുടെ തീനാമ്പു കൊളുത്തിയ പ്രശസ്തമായ നാടകം. രചനകളിലും സംവിധാനത്തിലും അവതരണത്തിലും ശ്രദ്ധേയമായ പുതുമകളുടെ ആവിഷ്കരണം ഈ നാടകത്തെ ധന്യമാക്കുന്നു. ഈശ്വരൻ, പിശാച്, ഗോളജീവി, ഐൻസ്റ്റീൻ എന്നിവരോടൊപ്പം ചാക്കോ,
ഭരതൻ, ഉമ്മ തുടങ്ങിയ കാപാത്രങ്ങൾ ഇവരിലൂടെയെല്ലാം ആവിഷ്കരിക്കപ്പെടുന്ന ആശയ പ്രപഞ്ചം ആഗ്നേയശരങ്ങളായി ലക്ഷ്യസ്ഥാനങ്ങളെ ഉന്നം വയ്ക്കുന്നു. ശ്രുതി, വാസിഷ്ഠം, ഭഗവതി എന്നീ പുരാണ തത്ത്വ സംഹിതകളിലെ സൂക്തങ്ങളും കാറൽ മാർക്സിന്റെ പ്രസിദ്ധമായ തത്ത്വവാക്യങ്ങളും ഈ രചനയുടെ പിന്നിൽ ശക്തമായി ഒളിഞ്ഞിരിപ്പുണ്ട്. അനുവാചക ഹൃദയങ്ങളിൽ ചിന്തയുടെ തീപന്തങ്ങളെറിയുവാൻ കരുത്താർന്ന ഈ നാടകം രംഗത്തവതരിപ്പിക്കുക വഴി പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ആർജ്ജിച്ചിട്ടുണ്ട്.
12. മന്വന്തരം
വിദിശയിൽ നിന്ന് അടിമയായി പിടിച്ച് പാടലീപുത്രത്തിൽ കൊണ്ടു വന്ന് മലയിടുക്കിൽ ബന്ധിക്കപ്പെട്ട വൃദ്ധനായ ഒരു ശില്പിയിലൂടെ ‘ശതഗുണ’നിലൂടെ മനുഷ്വത്വത്തിന്റെ മുഖംമൂടി വലിച്ചുരിയുകയാണ് നാടകകൃത്ത്, സംഹാരാഗ്നിയായി മാറി താണ്ഡവമാടുന്ന താരയും മൃഗീയതയുടെ മുന്നിൽ ആലവട്ടം വീശുന്ന അംബികയും ശരണത്രയങ്ങളിൽ അഭയം
തേടുന്ന ബുദ്ധഭിക്ഷുവും, പ്രവർത്തിക്കാനായില്ലെങ്കിലും പ്രസംഗിക്കാൻ ഏതു കഴുതയ്ക്കും കഴിയുമെന്നും വിശ്വസിക്കുന്ന ശില്പിയും നമ്മുടെ ബോധ മനസ്സിൽ സ്ഥായിയായ ചലനങ്ങളുണർത്തുന്നു. കാലത്തിന്റെ ചുവരെഴുത്തുകൾ മന്വന്തരങ്ങളുടെ നീണ്ട നിഴലുകളിലൂടെ ബോദ്ധ്യപ്പെടുത്തുന്ന ഗംഭീരമായ ഈ നാടകം മലയാള നാടക വേദിയ്ക്ക് വേറിട്ടൊരു പരീക്ഷണമാണ്. കെ.പി.എസി എന്ന നാടക സംഘത്തിന് വേണ്ടി എൻ എൻ പിള്ള രചിച്ചതാണ് മാന്വന്തരം.
13. സുപ്രീം കോർട്ട്
ശുദ്ധ ഭ്രമാത്മകവും, സങ്കല്പവും, യാഥാർഥ്യവും ഇടതൂർന്ന പുതിയൊരു മാനം സൃഷ്ടിക്കുന്ന ശക്തമായ നാടകമാണ് സുപ്രിം കോർട്ട്. ആദ്യ രംഗം നടക്കുന്നത് സ്ഥലകാലങ്ങളെല്ലാം നിഷേ ധിക്കപ്പെടുന്ന അപാരതയിലാണ് – അതൊരു കോടതിയാണ് അവിടെ ഗോഡ്സെയെ വീണ്ടും വിസ്തരിക്കുന്നു.
ജീസസ് ക്രൈസ്റ്റ്, ഗാന്ധിജി, കാറൽ മാർക്സ് എന്നിവരാണ് ജൂറിമാർ. വിസ്താരത്തിന് ശേഷം ഈ ജൂറിമാരെ 1977 ലെ ഇൻഡ്യയിലേക്ക് അന്വേഷണത്തിനയയ്ക്കുകയാണ്. രണ്ടാമത്തെ രംഗം ഇൻഡ്യയുടെ ഒരു ക്രോസെക്ഷനാണ്. ഇവിടെതന്നെ പല ഉപരംഗങ്ങൾ നടക്കുന്നു. ഇവയി ലെല്ലാം ഈ മഹാൻമാർ പങ്കെടുക്കുന്നുമുണ്ട്. ഇവരെ നയിക്കുന്നതാവട്ടെ, ഒരതിമാനുഷനും മൂന്നാമത്തെ രംഗത്തിൽ അന്ത്യവിധി നടക്കുകയുണ്ടായി. ആനുകാലിക പ്രശ്നങ്ങളിലും അനുഷേദ്ധ്യമായ മോഹവിമോഹങ്ങളിലും ഊന്നൽ നൽകിക്കൊണ്ട് രചിച്ചിരിക്കുന്ന സുപ്രീം കോർട്ട് അനുവാചക രെയും പ്രേക്ഷകരെയും വിഭ്രമാത്മകമായ ഒരനുഭൂതിയിലേക്കുയർത്തുന്നു. സംഭാഷണങ്ങളിലെ ഹാസ്വരസവും ചടുതലയും കൊണ്ട് ആകർഷകമാണ് ഈ നാടകം.
14. വൈൻഗ്ലാസ്സ്
ഓർക്കാപ്പുറത്ത് ജാരസംസർഗ്ഗം നേരിൽ കാണുന്ന ഭർത്താവിന്റെ കൈത്തോക്കിനു മുമ്പിൽ നീക്കുപോക്കില്ലാതെ സകല കുടുംബബന്ധങ്ങളും വിട്ടൊഴിഞ്ഞ് വിമതസ്ഥനായ കാമുകന്റെ കൂടെ ഇറങ്ങിപ്പോകേണ്ടിവരിക, സാംസ്കാരികസാമ്യം തൊട്ടുതെറിച്ചിട്ടില്ലാത്ത ചുറ്റുപാടുകളിൽ ജീവിക്കാനിട യാവുക.
സ്വന്തം കുഞ്ഞുങ്ങളുടെ ശോകാർദ്രമായ സ്നേഹബന്ധത്തിന്റെ നീരാളിപ്പിടുത്തത്തിനു വിധേയയാവുക, പഴയ സ്ഥാനത്തേക്ക് മടങ്ങിപ്പോകാതെ തരമില്ലെന്ന ദുർഘടസ്ഥിതിയിൽ എത്തിച്ചേരുക – മദ്ധ്യ വയസ്കയും രണ്ടു മക്കളുടെ മാതാവും കുടുംബിനിയുമായ സ്ത്രീക്ക് ഇതിൽപരം ഹൃദയസ്ഥികളായ അനുഭവങ്ങൾ ഉണ്ടാവാനുണ്ടോ? മുൻപിൽ ആലോചിക്കാതെ, വിട്ടുവീഴ്ചയ്ക്കു തയ്യാറാവാതെ ഭാര്യയെ ഇറക്കിവിട്ട ഭർത്താവിന്റെയും പ്രാണാപായവും അപമാനവും ഭയന്ന് സ്വയംകൃതാർത്ഥ ത്തിന്റെ ചുമടു തൊളിലേറ്റാൻ നിർബദ്ധനാവുന്ന കാമുകന്റെയും സ്ഥിതി ചിന്തകൾക്കതീതമാണ്. ഇങ്ങനെ അത്യന്തംശോഭകരവും അപഹാസ്യവുമായ ഒരു ജീവിതരംഗം അതിവിദഗ്ദമായി കൈകാര്യം ചെയ്തിരിക്കുന്നു ഈ നാടകത്തിൽ.
15. കാപാലിക
മലയാള നാടകവേദിയിൽ ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ച അതിശക്തമായ കൃതിയാണ് കാപാലിക. ബോംബെയിലെ ഒരു പരിഷ്കൃത ഫ്ളാറ്റിൽ ഭഗവത്ഗീതയും ബൈബിളും ഖുറാനും അവ യോടൊപ്പം വാത്സ്യായനന്റെ കാമ ശാസ്ത്രവും കാറൽ മാക്സിന്റെ മൂലധനവുമൊക്കെ
തന്റെ ലൈബ്രറിയിൽ അടുക്കി വെച്ചുകൊണ്ട് വിലാസവതിയായി കഴിഞ്ഞു കൂടുന്ന കാപാലിക എന്ന റോസമ്മയുടെ ജീവിതമാർഗ്ഗം വ്യഭിചാരമാണ്. പാപക്കറ പുരണ്ട അവളുടെ സംഭാവന വികാരിയച്ചനും സ്വാമിക്കും സ്വീകാര്യമാണ്, പക്ഷേ അവൾ നിഷിദ്ധമാണ്. എന്ത് വൈരുദ്ധ്യം. കാപാലികയിലൂടെ എൻ.എൻ.പിള്ള അനവദ്യസുന്ദരവും ചിന്താബന്ധുരവുമായ ഒരു വികാര പ്രപഞ്ചം കാഴ്ച വയ്ക്കുന്നു. ഏറ്റവും കൂടു തൽ സ്റ്റേജുകളിൽ അവതരിക്കപ്പെട്ട നാടകം എൻ എൻ പിള്ളയുടെ ‘കാപാലിക’ യാണ്
16. ഡാം
കിഴക്കൻ യൂറോപ്പിലെ പ്രസിദ്ധമായൊരു നാടോടിക്കഥയെ ഉപജീവിച്ചു. എൻ.എൻ.പിള്ള രചിച്ച കൃതിയാണ് ഡാം. ധനമോഹത്താൽ സ്വന്തം സഹോദരനെ, അവൻ സഹോദരനാണെന്നറിയാതെ വിഷം കൊടുത്തു കൊന്ന ഒരു സഹോദരിയുടെയും, കൂട്ടു നിന്ന ഒരമ്മയുടെയും അച്ഛന്റെയും കഥയാണിത്.
വീട്ടിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് പിണങ്ങിപ്പോയ ജയിംസ് പണക്കാരനായി തിരിച്ചു വരുന്നു. താനാരെന്നറിയിക്കാതെ തന്റെ വീട്ടിൽ താമസിക്കാനെത്തുന്നു. ജയിംസ് ആരാണെന്നറിയാതെ ഭാരിദ്രത്തിലും വിശപ്പിലും നരകിച്ചു ജീവിക്കുന്ന അവന്റെ രക്തബന്ധം ഒരു നല്ല ജീവിതത്തിനായി അവനെ കൊല്ലുന്നു. വികാര തീവ്രമായ ഒരു നാടകത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഈ സംഭവത്തെ പ്രക്ഷേപിക്കുകയാണ് നാടകകൃത്ത്. ജസ്സിയും അന്നാമ്മയും കുറിയച്ചനും ഈ നാടകത്തിലെ മൂർച്ചയേറിയ അവിസ്മരണീയമായ കഥാപാത്രങ്ങളാണ് ഡാം പ്രേക്ഷകരിലും വായനക്കാരിലും ശക്തമായ ആഘാതങ്ങലേൽപ്പിക്കുകയും ഉന്നതമായ ഒരു നാടകാനുഭവമായി മാറുകയും ചെയ്യുന്നു.
17. മരീചിക
സമൂഹത്തിലെ പല പൊള്ളത്തരങ്ങളുടേയും മാലിന്യങ്ങളുടേയും നേരെ വിരൽ ചൂണ്ടുന്നതിനോടൊപ്പം അവയ്ക്കെതിരായി മനംനൊന്തു ചിന്തിക്കുവാനും ധാർമ്മികരോഷം ആളിക്കത്തിക്കുവാനും നമ്മെ പ്രേരിപ്പിക്കുമാറ് നമ്മിലെ വികാരവീചികളെ ഇളക്കി വിടാനും
കരുത്തുറ്റ നാടകമാണ് മരീചിക. എന്തെങ്കിലും വിറ്റേ ഈ രാജ്യത്ത് ജീവിക്കാൻ പറ്റൂ. പൗരുഷം വിറ്റ്, ചാരിത്ര്യം വിറ്റ്, മനസ്സാക്ഷി വിറ്റ് അങ്ങനെ പലതും ഒറ്റയ്ക്കോ ഒരുമിച്ചോ വിറ്റിട്ടാണ് ഞെളിഞ്ഞുഞെളിഞ്ഞുള്ള നമ്മുടെ നടപ്പ്. പിന്നെ ഞാനോ മാലതിയോ വിറ്റതൊരു തെറ്റാണോ? മരീചികയിലെ മൃണാളിണിയുടെ ഈ വാക്കുകളോട് ആർക്കാണ് വിയോജിക്കാൻ കഴിയുക? പരുഷമെങ്കിലും ഒരു യാഥാർത്ഥ്വം തുറന്നു പറയുകയായിരുന്നില്ലേ അവൾ നമ്മൾ അവധാനപൂർവ്വം ചിന്തിക്കേണ്ട കാതലായ പല പ്രശ്നങ്ങളിലേക്കും മരീചിക നമ്മെ നയിക്കുന്നു.
18. ഗറില്ല
സമൂഹത്തിലെ പല പൊള്ളത്തരങ്ങളുടേയും മാലിന്യങ്ങളുടേയും നേരെ വിരൽ ചൂണ്ടുന്നതിനോടൊപ്പം അവയ്ക്കെതിരായി മനംനൊന്തു ചിന്തിക്കുവാനും ധാർമ്മികരോഷം ആളിക്കത്തിക്കുവാനും നമ്മെ പ്രേരിപ്പിക്കുമാറ് നമ്മിലെ വികാരവീചികളെ ഇളക്കി വിടാനും
മാന്യതയുടെ മുഖാവരണങ്ങൾ പിച്ചിച്ചീന്തുകയും കാപട്യത്തിന്റെ കന്മതിലുകൾ ഇടിച്ചു നിരത്തുകയും ചെയ്യുന്ന പ്രമേയം. ഉടഞ്ഞ കണ്ണാടിച്ചില്ലുകൾ പോലെ മൂർച്ചയും തിളക്കവുമുള്ള സംഭാഷണ ശൈലി, വൈവിദ്ധ്യവും വൈരുദ്ധ്യവും തികഞ്ഞ വ്യക്തിത്വങ്ങളോടു കൂടിയ കഥാപാത്രങ്ങൾ ഇവയെല്ലാം ഗറില്ല എന്ന നാടകത്തിന്റെ പ്രത്യേകതകളാണ്. “വേദന വേദനയാണെന്നും, തെറ്റ് തെറ്റാണെന്നും അറിയുന്ന ഒരാൾക്കു ജീവിക്കുവാൻ കൊള്ളുന്നതല്ല ഈ ലോകം. ഇവിടെ മനസ്സ് മരം കൊണ്ടായിരിക്കണം” എന്നു പറയുന്ന ഗറില്ല ആരെയും അമ്പരിപ്പിക്കുന്ന കഥാപാത്രമാണ്. വായിച്ചു രസിക്കുവാനും അരങ്ങത്തവതരിപ്പിക്കുവാനും പറ്റിയ ഒരു മികച്ച നാടകമാണ് ഗറില്ല.
19. പ്രേതലോകം
ഏകാങ്ക രൂപത്തിൽ അദ്ദേഹം തന്നെ എഴുതിയതിൽ നിന്നും മുഴുനീള നാടകമാക്കി വികസിപ്പിച്ചാതാണ് ‘പ്രേതലോകം’ എന്ന നാടകം. എൻ.എൻ പിള്ളയുടെ കാപാലികയും, ക്രോസ് ബെൽറ്റും പോലെ ആയിരത്തിൽ പരം സ്റ്റേജുകളിൽ അവതരിപ്പിച്ച നാടകമാണിത്.
തെരുവിൽ ജീവിക്കുന്നവരേക്കാൾ എത്ര വലിയ ജീർണ്ണതയിലാണ് മണിമാളികകളിലെ ജീവിതം എന്നീ നാടകം കാണിച്ചു തരുന്നു. ജീവിക്കാൻ വേണ്ടി തെറ്റു ചെയ്തുപോകുന്നവരും തെറ്റ് തെറ്റാണെന്നറിഞ്ഞിട്ടും തെറ്റു ചെയുന്ന പരിഷ്കൃതവും വിദ്ധ്യാസമ്പന്നരുമായ സമൂഹത്തേയും പ്രേക്ഷകനു മുന്നിൽ തുലനം ചെയ്യുന്നു നാടകകൃത്ത്. റിയലിസ്റ്റിക്ക് സങ്കേതത്തിൽ അവതരിപ്പിക്കുന്ന ഈ നാടകത്തിൽ Sattire ന്റെ ഭംഗിയായ ഉപയോഗം നമുക്ക് ചുറ്റുമുള്ള പൊയ്മുഖങ്ങളെ വലിച്ചു കീറുന്നു. പോക്കർ, വല്യമ്മ, രത്നമ്മ, മാധവമേനോൻ എന്ന വ്യക്തിത്വമാർന്ന കഥാപാത്രങ്ങൾ അനുവാചകരെ രസിപ്പിക്കുക മാത്രമല്ല ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്നു.
20. ഞാൻ സ്വർഗ്ഗത്തിൽ
ലോകനാടകവേദിയിൽ തന്നെ പകരം വയ്ക്കാനില്ലാത്ത കൃതിയാണ് ‘ഞാൻ സ്വർഗ്ഗത്തിൽ’ നാടകകൃത്ത് തന്റെ സ്വന്തം മരണവും തുടർന്ന് കുടുംബാംഗങ്ങളുടെയും, സഹപ്രവർത്തകരുടെയും മാധ്യമങ്ങളുടെയും പ്രതികരണങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു.
രണ്ടാം രംഗം നടക്കുന്നത് സ്വർഗ്ഗനരകങ്ങളിൽ വെച്ചാണ്. തന്റെ ജീവിതത്തെയും ബന്ധങ്ങളെയും പരിഹസിക്കുന്നതിലൂടെ സമൂഹത്തെ പരിഹസിച്ചു പവിത്രീകരിക്കുവാൻ ശ്രമിക്കുകയാണ് നാടകകൃത്ത്. ആത്മകഥാപരമായ ഈ നാടകത്തിൽ Sattire ഉം Fantasy ഉം ആണ് അവതരണ സങ്കേതമായി ഉപയോഗിച്ചിരുന്നത് ഇത്ര ധീരവും നിർദ്ദയവുമായി നാടകകൃത്ത് തന്നെ മുഖ്യ കഥാപാത്രമായി സ്വന്തം മരണം ഒരു നാടകമാക്കിയ നാടകം ഇതിന് മുമ്പോ പിമ്പോ എഴുതിയതായോ അവതരിപ്പിച്ചതായോ അറിവില്ല.
21. വിഷമവൃത്തം
പേര് സൂചിപ്പിക്കുന്നതുപോലെ ചതിയുടെയും വഞ്ചനയുടെയും വിഷമവൃത്തത്തിനുള്ളിൽ കിടന്നു കറങ്ങുകയാണ് ഇന്നത്തെ സമൂഹത്തിന്റെ പ്രതിഭലനങ്ങളായ ഇതിലെ കഥാപാത്രങ്ങൾ ഭർത്താവിനെ ചതിക്കുന്ന ഭാര്യാ, അമ്മയെ ചതിക്കുന്ന മക്കൾ, സഹോദരർ, കൂട്ടുകാർ, അങ്ങനെ തിരിച്ചും മറിച്ചും ചതിച്ചും വഞ്ചിച്ചും സ്വയം വഞ്ചിതരാവുന്ന ഒരു സമൂഹം.
പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തതും, പണമില്ലാത്തവനെ സഹായിക്കാൻ മടിക്കുന്നതുമായ സമൂഹം. ഈ നാടകത്തിലെ ഓരോ കഥാപാത്രവും നമുക്ക് ചുറ്റുമുണ്ട്. റിയലിസ്റ്റിക്ക് സങ്കേതത്തിൽ രചിക്കപ്പെട്ട ഈ നാടകത്തിലെ ഓരോ മുഹൂർത്തവും സംഭാഷണവും ആരംഭം മുതൽ അവസാനം വരെ പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. നാടകകൃത്ത് ഈ നാടകത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് ഈ നാടകത്തിൽ നായകനില്ല. വില്ലൻ മാത്രം ഒൻപതു മുഴുവിലന്മാരും ഒരു അരവില്ലനും അങ്ങനെ ഒൻപതര വില്ലൻമാർ ചേർന്നതാണ് ഈ നാടകം.
ഏകാങ്ക നാടകങ്ങൾ
01. മഹത്തായ സന്ദര്‍ഭം
ബോധപൂര്‍വ്വം ദുര്‍ഗ്രാഹ്യത സൃഷ്ടിക്കുന്ന അത്യന്താധുനികവും ആധുനികോത്തരവുമായി വിശേഷിക്കപ്പെടുന്ന നവ സാഹിത്യകൃതികളേയും, വിപ്ലവത്തിനു വേണ്ടി വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരേയും നിശിതമായി പരിഹസിക്കുന്നു ഈ ഏകാങ്കത്തില്‍. തുടക്കം മുതല്‍ അവസാനം വരെ ‘Sattire’ എന്ന സങ്കേതത്തില്‍ നിറഞ്ഞു നില്ക്കുന്ന ഈ നാടകം സംഭാഷണ ചാതുര്യത്താല്‍ പഠനാര്‍ഹവും രസാവഹവുമാണ്. ‘ഏതന്‍സില്‍’ അപ്പോളോ ദേവന്റെ ക്ഷേത്ര ഗോപുരത്തില്‍ കൊത്തിയിരിക്കുന്ന മുദ്രാവാക്യമായ ‘Medan Agan’ അതായത് ‘എന്തിനും മിതത്വം’ എന്ന തത്ത്വം ഏത് കാലഘട്ടത്തിലും ഉചിതവും ആവശ്യവുമാണ് എന്ന് വിളിച്ചോതുന്നു ഈ നാടകം.
02. Flash Back
ഒരു പുരുഷന്റെയും സ്ത്രീയുടേയും മൂന്ന് കാലഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഈ ഏകാങ്കത്തില്‍ അവരുടെ ആത്മസംഘര്‍ഷങ്ങളുടെയും ചിന്തകളുടേയും ഭാവഭേദങ്ങള്‍ ചിത്രീകരിക്കുന്നു. ജീവിതത്തിന്റെ നൈമിഷികത തുറന്നു കാട്ടുന്ന സംഭാഷണങ്ങള്‍ ചിന്തോദീപ്തമാണ്.
03. അതിനുമപ്പുറം
ഈ ഏകാന്തത്തിന്റെ ആമുഖത്തില്‍ നാടകകൃത്ത് സൂചിപ്പിക്കുന്നതുപോലെ ‘Surrealism’ ആണ് ഇതിന്റെ അവതരണശൈലി. ‘അഹമഹമിഹയാ’ എന്ന മനുഷ്യഭാവനയില്‍ കെട്ടിപ്പൊക്കിയ മഹാസൗധം വെറും ചീട്ടുകൊട്ടാരമാണെന്ന് പറഞ്ഞു തരുന്നു ‘Aristotle’ എന്ന കഥാപാത്രത്തിലൂടെ. ഇതിലെ സംഭവങ്ങള്‍ നടക്കുന്നത് സ്ഥലകാലങ്ങള്‍ ഇല്ലാത്ത അനന്തതയുടെ അപ്പുറത്താണ്. ‘ഇദംനമ്മ’ – ‘ഇതൊന്നും എന്റേതല്ല’, എന്ന മഹത്തായ ആശയത്തിന്റെ പരിപൂര്‍ണ്ണമായ പ്രസ്താവനയാണ് ‘അതിനുമപ്പുറം’.
04. Lottery
സ്വന്തം കുടുബത്താലും, സമുദായത്താലും, സമൂഹത്താലും അവഗണിക്കപ്പെട്ട മൃതപ്രായനും നിസ്വനുമായ ഒരു മനുഷ്യന് ബംബര്‍ ലോട്ടറി അടിക്കുന്നു. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി എല്ലാവരും അടുത്തു കൂടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. പണം എന്ന വികാരത്തിന് മറ്റെല്ലാ വികാരത്തേക്കാളും സുപ്രധാന സ്ഥാനം കല്‍പ്പിക്കുന്ന കപട സമൂഹത്തിന്റെ നേർക്കാഴ്ചയാണ് ഈ നാടകം.
05. ശുദ്ധമദ്ദളം
മരണമുഖത്ത് നില്‍ക്കുമ്പോഴും സ്വാര്‍ത്ഥനായ മനുഷ്യന്റെ രസകരമായ രംഗാവിഷ്കാരമാണ് ശുദ്ധമദ്ദളം. പ്രകൃതിയുടെ ഉല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യന് അതിന്റെ പരമോച്ഛ ഭാവങ്ങളെയും സൗന്ദര്യത്തെയും ആസ്വദിച്ച് ധീരനായി ജീവിക്കണം എന്ന ആശയം ഈ രചനയില്‍ അന്തര്‍ലീനമായി കിടക്കുന്നു.
06. Group Photo
സന്തോഷപൂര്‍ണ്ണമായ ഒരു കുടുംബത്തിലേക്ക് ദുഃഖത്തിന്റെ വെള്ളിടി വീഴുന്ന ഹൃദയഭേദകമായ ചിത്രീകരണമാണ് ഈ ഏകാങ്കം. പ്രവചനാതീതമായ ഒരു കടങ്കഥയാണ് ജീവിതം എന്ന രേഖപ്പെടുത്തലാണ് ഗ്രൂപ്പ് ഫോട്ടോ എന്ന ട്രാജഡി.
07. വേവിക്കു കരളില്ല
അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് പറ്റുന്ന അബദ്ധത്തിന്റെ ദാരുണമായ ചിത്രീകരണമാണിതില്‍. അനുവാചകനെ ഏകകാലത്തില്‍ ഞെട്ടിക്കുകയും ദുഃഖത്തില്‍ ആഴ്ത്തുകയും ചെയ്യുന്നു ഈ ട്രാജഡി.
08. VAT-69
Experimental Drama / Drama of Probability/ Historical Fantasy/ A Drama of Possibility എന്ന പല നിര്‍വജനങ്ങളും നാടകകൃത്ത് ഈ കൃതിക്ക് നല്കുന്നു. സാക്ഷാല്‍ ശബരിമല അയ്യപ്പന് നാടകകൃത്തിന്റെ വസതിയില്‍ വരുന്നതും അവര്‍ തമ്മിലുള്ള രസകരവും ചരിത്രപരവുമായ സംഭാഷണങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. പ്രാചീന ഗ്രീസിന്റെയും കേരളത്തിലെയും സംസ്കാരത്തെയും, ചരിത്രത്തെയും, വിശ്വാസങ്ങളെയും കോര്‍ത്തിണക്കി രചിച്ചിരിക്കുന്ന ഈ ഏകാങ്കം ലോക നാടകത്തില്‍ തന്നെ വേറിട്ട ഒരു പരീക്ഷണമാണ്.
09. ജഡ്ജ്മെന്റ്
തെളിവുകളെല്ലാം പ്രതികൂലമായ നിരപരാധിയെ രക്ഷിക്കാന്‍ ഒരു മകന് നടത്തുന്ന സാഹസത്തിന്റെ രംഗാവിഷ്കാരമാണ് ജഡ്ജ്മെന്റ്. സമൂഹത്തിന്റെ ഭദ്രതയ്ക്കും പുരോഗതിക്കും സുഘടിതമായ നിയമങ്ങള്‍ ആവശ്യമാണെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ നിയമത്തില്‍ അനിവാര്യമാണ് എന്നും നാടകകൃത്ത് സൂചിപ്പിക്കുന്നു.
10. Goodnight
തീര്‍ത്തും നിരുപദ്രവകാരിയായ ഒരു മനുഷ്യന് ഭയത്തിന്റെ പരകോടിയില്‍ പ്രാണരക്ഷാര്‍ത്ഥം ഒരാളെ കൊല്ലുന്നു. മനസ്സിന്റെ സന്തുലിതമായ അവസ്ഥയില്‍ നിന്നും പടിപടിയായി വളരുന്ന ഭയം എന്ന വികാരത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് Goodnight. നാടകകൃത്തിന്റെ സംഭാഷണ വൈഭവത്തിന്റെയും രചനാചാതുര്യത്തിന്റെയും മകുടോദാഹരണമാണ് ഈ കൃതി.
11. അരപ്പവന്‍
നാലുതാളുകളില് ഒതുങ്ങി നില്ക്കുന്ന ഹൃദയസ്പര്‍ശിയായ ഈ ഏകാങ്കം വികാരതീഷ്ണമായ സംഭാഷണങ്ങളാല്‍ അനുവാചക മനസ്സില്‍ നിറഞ്ഞു നില്ക്കും. ദുര്‍വിധിയുടെയും പ്രതികൂല സാഹചര്യങ്ങളുടെയും ഫലമായി പൊഴിഞ്ഞു പോകുന്ന അനേകം ജീവിതങ്ങളുടെ ഒരു പ്രതിനിധിയാണ് ഇതിലെ ഭാനുവതിയമ്മ..
12. ശ്രീദേവി
ആദിമ ശിലായുഗത്തില്‍ നിന്നും യുഗാന്തരങ്ങളില് കൂടി പരിണമിച്ച് ബാഹ്യമായും ആന്തരികമായും വളര്‍ന്നിരിക്കുന്നു ഇന്നത്തെ മനുഷ്യന്. എന്നാല്‍ സാംസ്കാരിക മൂല്യങ്ങളില്‍ പൊതിഞ്ഞിരിക്കുന്ന നവയുഗ മനുഷ്യന്റെയും ശിലായുഗ മനുഷ്യന്റെയും പ്രാഥമിക വേഗങ്ങള്‍ ഒന്നു തന്നെയാണ് എന്ന സത്യമാണ് നാടകകൃത്ത് വ്യാഖ്യാനിക്കുന്നത്.
13. അന്താരാഷ്ട്ര സസ്യസമ്മേളനം
ഫലങ്ങളും സസ്യങ്ങളും കഥാപാത്രങ്ങളായ ഈ നാടകം ലോക നാടകവേദിയില്‍ തന്നെ അപൂര്‍വ്വമായിരിക്കും. വിജ്ഞാനപ്രദവും രസകരവുമാണ് ഈ കൃതി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവതരിപ്പിക്കാന്‍ അനുയോജ്യമായ ഒരേകാങ്കമാണ് അന്താരാഷ്ട്ര സസ്യസമ്മേളനം.
14. കുടുംബയോഗം
ഒരു വൃദ്ധനും വൃദ്ധയും മാത്രം കഥാപാത്രങ്ങളായ ഈ നാടകത്തില്‍ അവരുടെ സങ്കല്‍പ്പത്തില്‍ നൂറില്‍പരം ആളുകള്‍ രംഗവേദിയില്‍ പ്രത്യക്ഷപ്പെടുന്നു. ആ പ്രത്യക്ഷപ്പെടുന്ന ഓരോ വ്യക്തിയേയും അനുവാചകനും സങ്കല്‍പ്പിക്കുന്നു; അല്ല കാണുന്നു. ലോക നാടകത്തില്‍ തന്നെ മികച്ച ഒരു ഏകാങ്കവും, നാടകകൃത്തിന്റെ മാസ്റ്റർപീസ്സുമാണ് കുടുംബയോഗം എന്ന ട്രാജഡി.
15. മുടിഞ്ഞകുളി
രസകരമായ ഒരു കോമഡിയാണ് മുടിഞ്ഞകുളി. ലളിതമെങ്കിലും സംഭവങ്ങളുടെയും സംഭാഷണത്തിന്റെയും താളാത്മകമായ ആരോഹണ അവരോഹണങ്ങള്‍ ഇതിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.
16. അണ്ടര്‍ വെയര്‍
സ്വന്തം തെറ്റുകള്‍ മറയ്ക്കാന്‍ മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ഉപബോധ മനസ്സിന്റെ പ്രവണതയും പ്രവര്‍ത്തനങ്ങളും സ്പഷ്ടമായി ചിത്രീകരിച്ചിരിക്കുന്നു ഈ നാടകത്തില്‍. ദാമ്പത്യത്തിന്റെയും സൗഹൃദത്തിന്റെയും കപട മുഖപടം അനാവരണം ചെയ്യുന്നു അണ്ടര്‍വയര്‍ എന്ന ഏകാങ്കം.
17. മൗലികാവകാശം
രാഷ്ട്രീയം എന്താണെന്നറിയാതെ കൊടി പിടിക്കുകയും ഭരണഘടന എന്താണെന്നറിയാതെ ഭരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തകരേയും ഭരണാധികാരികളേയും നിശിതമായി പരിഹസിക്കുന്ന ഒരു പരിപൂര്‍ണ്ണ ‘പൊളിറ്റിക്കൽ സറ്റയർ’ ആണ് ഈ കൃതി. ആനുകാലിക രാഷ്ട്രിയത്തിന്റെ നേര്‍ക്ക് തിരിച്ചു പിടിച്ച കണ്ണാടിയാണ് മൗലികാവകാശം.
18. ആവര്‍ത്തനം
വേണ്ടുന്നതൊക്കെ നിഷേധിക്കുകയും വേണ്ടാത്തതൊക്കെയും വച്ചു നീട്ടുകയും ചെയ്യുന്ന ജീവിതത്തിന്റെ ഇരകളായ വാസുദേവന്റെയും പ്രഭാകരന്റെയും കഥ പറയുന്നു. ആവര്‍ത്തനം. ഇരുളടഞ്ഞ തന്റെ ജീവിതത്തിന്റെ പുനരാവര്‍ത്തനം തന്റെ മകനില്‍ കൂടി തന്നെ അവര്‍ത്തിക്കുന്നത് കാണേണ്ടി വരുന്ന ഒരു പിതാവിന്റെ വേദനയില്‍ അവസാനിക്കുന്നു ഈ നാടകം.
19. Fast Passanger
ജീവിതത്തിന്റെ ഇടവിടാതെയുള്ള പ്രവാഹത്തില്‍ അകന്നുപോയ രണ്ടു വ്യക്തികള്‍ ആകസ്മികമായി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടു മുട്ടുന്നു. ജീവിതത്തിന്റെ സായം സന്ധ്യയില്‍ കൂടി കടന്നു പോകുന്ന അനേകം വ്യക്തികളുടെ പ്രതിനിധികളാണ് ഇതിലെ കഥാപാത്രങ്ങള്‍.
20. Interview
നാളെ എന്ന മിഥ്യ, ക്ഷണികമായ ജീവിതം എന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നാടകം ഒരു പ്രശസ്ത സാഹിത്യകാരന്റെ ജീവിതത്തിലെ തിരക്കേറിയ ദിവസത്തില്‍ കൂടി കടന്നുപോകുന്നു. നാടകകൃത്തിന്റെ ഭാഷാപാണ്ഡിത്യവും വ്യക്തിത്വമാര്‍ന്ന പാത്ര സൃഷ്ടിയും ഈ ഏകാങ്കത്തിന് മിഴിവേകുന്നു..
21. ThankYou
Farce എന്ന സങ്കേതത്തിന്റെ ഉത്തമമായ ആവിഷ്കാരമാണ് ThankYou അതിഭാവുകത്വം തുളുമ്പുന്ന കഥാപാത്രങ്ങളും അതിശയോക്തി നിറഞ്ഞ സന്ദര്‍ഭങ്ങളും പരിഹാസത്തില്‍ പൊതിഞ്ഞ വേറിട്ടൊരു ദൃശ്യവിരുന്നൊരുക്കുന്നു.
22. മശകോപനിഷത്ത്
കൊതുകുകള്‍ മുഖ്യകഥാപാത്രങ്ങളായ ഈ നാടകത്തില്‍ മനുഷ്യനാണ് പ്രതിനായകന് ആജന്മ ശത്രുക്കളായ മനുഷ്യരുടെ കൂടെ സഹവര്‍ത്തിക്കുന്ന അല്പായുസ്സുകളായ കൊതുകുകളുടെ അനുഭവങ്ങളും ചിന്തകളും ആശങ്കകളും ഹാസ്യപ്രധാനമായി ചിത്രീകരിച്ചിരിക്കുന്നു. പ്രൊസീനിയം, അരീന, ഓപ്പണ്‍ എയര്‍ എന്നീ വ്യത്യസ്ത തീയറ്റര്‍ മാതൃകകളില്‍ ഒരുപോലെ അവതരണയോഗ്യമായ ഈ ഏകാങ്കം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവതരിപ്പിക്കാന്‍ അനുയോജ്യമാണ്.
23. ആമരം
രണ്ട് ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥാപാത്രങ്ങള്‍ ആ ദുരൂഹതയ്ക്ക് അവരുടേതായ അനുമാനങ്ങളും വ്യാഖ്യാനങ്ങളും നല്കുന്നു. ഓരോരുത്തരുടെയും കഥകള്‍ക്കൊടുവില്‍ മറ്റൊരത്യാഹിതം സംഭവിക്കുന്നു. ലോക ഏകാങ്ക നാടകങ്ങളുടെ പ്രധാന ശ്രേണികളില്‍ സുവ്യക്തമായ സ്ഥാനത്തിന് അര്‍ഹമാണ് ഈ കൃതി. നാടകകൃത്തിന്റെ വേറിട്ടൊരു പരീക്ഷണമാണ് ‘ആമരം’ എന്ന ഫാന്റസി.
Books Available at Mathrubhumi Books